ആത്മശാന്തിയുടെ ബലിതര്‍പ്പണം

WD
ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ കര്‍ക്കടകവാവ് ദിവസം പിതൃയാനത്തിന്‍റെ പ്രവേശന കവാടമാണ്. കര്‍ക്കടകവാവ് പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത്. ഈ കാരണം കൊണ്ടാണ്

പ്രശസ്തമായ തീര്‍ത്ഥങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കര്‍ക്കടകവാവിനു ബലിയിടാനെത്തും- കന്യാകുമാരിയിലെ സാഗരസംഗമം മുതല്‍ ഉത്തരേന്ത്യയിലെ പുണ്യ തീര്‍ത്ഥങ്ങള്‍ വരെ. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഇളമുറക്കാര്‍ ബലിതര്‍പ്പണം നടത്താനെത്തുന്നു.

ഇക്കാലയളവില്‍ കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളും നദീതീരങ്ങളും കടപ്പുറങ്ങളും ബലിതര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രമുഖക്ഷേത്രങ്ങളിലെല്ലാം ഇതോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

WEBDUNIA|
ഇക്കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ബലിതര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ പൂജാരിമാരെ നിയോഗിക്കാറുണ്ട്. പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകളും നടത്തിവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :