വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

 kathua rape case , kathua , rape case , police , BJP , jammu , girl , ജമ്മു കശ്‌മീര്‍ , ജമ്മു , കത്തുവ , പീഡനം , പൊലീസ്
ന്യൂഡൽഹി| jibin| Last Updated: ശനി, 21 ഏപ്രില്‍ 2018 (12:15 IST)
ജമ്മു കശ്‌മീരിലെ കത്തുവയില്‍ ക്ഷേത്രത്തിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെയെന്ന് തെളിഞ്ഞു. ഡൽഹി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

രക്തസാമ്പിള്‍,​ തലമുടി എന്നിവയടക്കം പതിനാല് തെളിവുകളാണ് പൊലീസ്
പരിശോധിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പ്രതികളുടേതാണെന്ന് വ്യക്തമായത്.

പെൺകുട്ടിയുടെ ഫ്രോക്കില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു.

പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ,​ സൽവാർ,​ രക്തക്കറ പുരണ്ട മണ്ണ്,​ എന്നിവയും പരിശോധിച്ചു. ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് പ്രതികള്‍ കഴുകിയതായി കണ്ടെത്തി. എന്നാൽ ആ വസ്‌ത്രത്തില്‍ നിന്നും ഒരു തുള്ളി രക്തക്കറ ലഭിച്ചതാണ് കേസിൽ നിർണായക തെളിവായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :