കഥാവശേഷനായ ബേപ്പൂര്‍ സുല്‍ത്താന്‍

WEBDUNIA|

നോബല്‍ സമ്മാനം നേടിയ മഹഫൂസ്, ടോണി മോറിസണ്‍ എന്നിവരേക്കാള്‍ എത്രയോ മടങ്ങ് മഹത്വമുള്ള കലാകാരനാണെന്ന് ബഷീര്‍ എന്ന് എം.കൃഷ്ണന്‍ നായര്‍ പറയുന്നു. മലയാളത്തില്‍ 30 കൃതികള്‍ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും കുറച്ച് എഴുതിയ സാഹിത്യകാരന്‍ ബഷീര്‍ ആയിരിക്കുമെന്നുമാണ് ടി.പത്മനാഭന്‍റെ വിലയിരുത്തല്‍.

ബാല്യകാല സഖിക്ക് 75 പേജും പാത്തുമ്മായുടെ ആടിന് 109 പേജും ന്‍റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്നു എന്നതിന് 127 പേജും മാത്രം. തകഴിയും പൊറ്റക്കാടും എഴുതിയ കൂറ്റന്‍ പുസ്തകങ്ങളെ തട്ടിച്ചു നോക്കുമ്പോള്‍ ഇതെത്രയോ നിസ്സാരം.

ബഷീറിനെ പോലെ ഒരെഴുത്തുകാരന്‍ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. എല്ലാ നിലയ്ക്കും ഒരു അനന്വയമാണ് അദ്ദേഹം. കവിയും ഋഷിയും ഒന്നുചേരുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വം സത്യസന്ധതയുടേയും സ്നേഹവായ്പിന്‍റേയും മഹത്വാകാംഷയുടെയും മറ്റും പ്രത്യേകതകള്‍ കൊണ്ട് മറ്റൌര്‍ കലാസൃഷ്ടിയായി കേരളീയ സമൂഹത്തെ സ്വാധീനിക്കുന്നു എന്ന് ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

ബാല്യകാല സഖിക്ക് എം.പി.പോള്‍ എഴുതിയ പ്രശതമായ അവതാരികയുടെ തുടക്കം ഇങ്ങനെയാണ്, ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാ‍ണ്. അതിന്‍റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :