തിരിച്ചുവരുന്നു, ബി പി ഒ മേഖല!

ബാംഗ്ലൂര്‍:| WEBDUNIA|
“നന്നായി പഠിച്ചിട്ടുള്ളവരും പ്രാവീണ്യമുള്ളവരുമായ യുവാക്കള്‍ ഇന്ത്യയില്‍ ഏറെയാണ്. കുറഞ്ഞ ചെലവില്‍ ഇത്തരത്തിലുള്ള യുവാക്കളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. എന്നാല്‍ അമേരിക്കയില്‍ ഇത് സാധ്യമല്ല. ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്സിംഗ് ചെയ്യുകയാണെങ്കിലേ ഇത് സാധ്യമാവൂ. അതുകൊണ്ടുതന്നെ ഔട്ട്‌സോഴ്സിംഗ് ഇവിടെ തുടരുക തന്നെ ചെയ്യും” - ബ്രാന്‍ഡന്‍ ബ്ലാക്ക് പറയുന്നു.

പല അമേരിക്കന്‍ കമ്പനികളും അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍‌ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് കൂടുതല്‍ ഇന്ത്യക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലുള്ള ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനായി കൂടുതല്‍ ധനം ചെലവഴിക്കാനും അവര്‍ ഒരുങ്ങുന്നു.

ഉദാഹരണം നോക്കുക: ഐടി ഭീമനായ ഹ്യൂലെറ്റ്-പക്കാര്‍ഡ് അടുത്തിടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് 6400 ജീവനക്കാരെയാണ്. ഇവരില്‍ ഭൂരിഭാഗം പേരും അമേരിക്കക്കാര്‍ തന്നെ. എന്നാല്‍ ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ എച്ച് പി സോഫ്റ്റ്‌വെയര്‍ യൂണിവേഴ്സിറ്റി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍. ഈ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കമ്പനിയില്‍ തന്നെ ജോലിയും ലഭിക്കും.

ന്യൂജേഴ്സി ആസ്ഥാനമായുള്ള ഹണിവെല്‍ ഇന്റര്‍നാഷണല്‍ കമ്പനി, 50 മില്യണ്‍ ഡോളര്‍ ചെലവിട്ട് ബാംഗ്ലൂരിലൊരു റിസേര്‍ച്ച് സെന്റര്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂവായിരം പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും. എച്ച് പിയുടെയും ഹണിവെലിന്റെയും പാതയില്‍ നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്.

2010 -നുള്ളില്‍ ഔട്ട്‌സോഴ്സിംഗിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന വരുമാനം 50 ബില്യണ്‍ ഡോളറാവും എന്നാണ് നാസ്കോമിന്റെ പ്രവചനം. തങ്ങളുടെ ബി പി ഒ വിഭാഗത്തിന് ഈ വര്‍ഷം 40 ശതമാനം വളര്‍ച്ചയുണ്ടാവുമെന്ന് ഇന്‍‌ഫോസിസും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബി പി ഒയുടെ സുവര്‍ണകാലം വീണ്ടും പുനരവതരിക്കാന്‍ പോവുന്നു എന്ന് ചുരുക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :