ഇറാന്‍ വനിതാ ഫുട്ബോള്‍ ടീമിന് വിലക്ക്

ടെഹ്‌റാന്‍| WEBDUNIA|
ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് കളിക്കുന്നതില്‍ നിന്ന് ഇറാനിയന്‍ വനിതാ ഫുട്ബോള്‍ ടീമിനെ ഫിഫ വിലക്കി. അടുത്ത് നടക്കാനിരിക്കുന്ന യൂത്ത് ഒളിംപിക്സില്‍ നിന്നാണ് ഇറാന്‍ ടീമിനെ വിലക്കിയിരിക്കുന്നത്.

ഓഗസ്റ്റ് പതിനാലു മുതല്‍ 26 വരെ സിംഗപ്പൂരില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ വനിതാ താരങ്ങള്‍ക്ക് ഹിജാബ് ( ശരീരം മൂടിയ വസ്ത്രം) അനിവദിക്കില്ലെന്ന് ഫിഫ വ്യക്തമാക്കി. അതേസമയം, ഹിജാബ് ധരിക്കാതെ ഇറാന്‍ കായികതാരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ നാഷണല്‍ ഒളിംപിക്സ് കമ്മിറ്റി അറിയിച്ചു.

അന്താരാഷ്ട്ര ഫുട്ബോള്‍ നിയമപ്രകാരം ജേഴ്സി, ഷോട്സ്, സോക്സ്, ബൂട്ട് എന്നിവ മാത്രമെ ഉപയോഗിക്കാവൂ. എന്നാല്‍, ഇതിന് മുമ്പ് നടന്ന ചില ഗെയിംസുകളില്‍ ഹിജാബ് ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇറാ‍ന്‍ വനിതാ ടീമിന് ഫിഫ അനുവാദം നല്‍കിയിരുന്നു. പതിനാലു മുതല്‍ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള 3,500 അത്‌ലറ്റുകള്‍ യൂത്ത് ഒളിംപിക്സില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :