ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കര്‍ ആശുപത്രി വിട്ടു

ജെനീവ| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (13:14 IST)
റേസിംഗ് ഇതിഹാസം ആശുപത്രി വിട്ടു. ഷൂമാര്‍ക്കര്‍ സ്‌കീയിംഗിനിടെ ഗുരുതരപരുക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഷുമാക്കറിന്റെ മാനേജര്‍ സബിന്‍ കെമ്മാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഷൂമാര്‍ക്കറെ സ്വിറ്റ്‌സര്‍ലന്‍ഡിലെ യുണിവേര്‍സിറ്റി ഓഫ് ലുസേന്‍ ആശുപത്രിയില്‍ നിന്നും സ്വന്തം വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ നടത്തുന്നതിനിടെ പാറയില്‍ തലയടിച്ചുവീണാണ് മൈക്കിള്‍ ഷുമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.

2013 ഡിസംബര്‍ 29ന് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ പാറയില്‍ തലയടിച്ചുവീണാണ് മൈക്കിള്‍ ഷുമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.പരിക്കിനെതുടര്‍ന്ന് ഷൂമാര്‍ക്കര്‍ കോമയിലായിരുന്നു. എന്നാല്‍ കോമയില്‍ നിന്ന് അതിജീവിച്ചതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേനിലേക്ക് ഷൂമാര്‍ക്കറെ
മാറ്റിയിരുന്നു.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ
രണ്ട് തവണയാണ് ഷൂമാര്‍ക്കറെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :