പറങ്കികള്‍ക്ക് വിണ്ടും ഇഞ്ച്വറി

 ലോകകപ്പ് , മനാസ് , പോര്‍ച്ചുഗല്‍
മനാസ്| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (09:55 IST)
ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ജി മത്സരത്തില്‍ അമേരിക്ക പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇഞ്ച്വറി സമയത്താണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ സില്‍വിസ്റ്റര്‍ വരേല നേടിയ ഗോളാണ് യുഎസിന്റെ വിജയം തടഞ്ഞത്. സമനിലയോടെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്റെ സാധ്യത മങ്ങി.

കളിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലല്‍ താരം നാനിയാണ് ആദ്യഗോള്‍ നേടിയത്. 64മത്
മിനിട്ടില്‍ ജര്‍മൈന്‍ ജോണ്‍സും 84മത് മിനിട്ടില്‍ നായകന്‍ ക്ളെന്‍റ് ഡെംപ്സിയും പോര്‍ച്ചുഗല്‍ വലകുലുക്കി. സമനിലയ്ക്കു വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു പിന്നെ.

ഇഞ്ച്വറി സമയത്ത് സില്‍വസ്റ്റര്‍ വരേല പോര്‍ച്ചുഗലിനു വേണ്ടി സമനില ഗോളും നേടി. ഇനി ഘാനയുമായൊരു മല്‍സരം മാത്രമാണ് പോര്‍ച്ചുഗലിന് അവശേഷിക്കുന്നത്. ഒരു പോയിന്റുമാത്രമാണ് പോര്‍ച്ചുഗലിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :