പീഡിപ്പിച്ചയാളെ പെണ്‍കുട്ടി ജയിലില്‍ വിവാഹം ചെയ്തു!

ജയ്പൂര്‍| WEBDUNIA|
PRO
PRO
ജയ്പൂര്‍ ജയിലില്‍ ക്രിസ്മസ് ദിനത്തില്‍ വ്യത്യസ്തമായ ഒരു വിവാഹം നടന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി അതിന് കാരണക്കാരനായ ആളെ തന്നെ വിവാഹം ചെയ്യുകയായിരുന്നു. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന ഇരുപത്തിയഞ്ചുകാരനായ മുഹ്സിന്‍ ഖാനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്ത. മുസ്ലിം മതപണ്ഡിതരുടെ കാര്‍മികത്വത്തില്‍ ആയിരുന്നു വിവാഹം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു വിവാഹം. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് മുഹ്സിന്‍ ഖാന്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അമ്മയായിരുന്നു പരാതിക്കാരി.

തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് മുഹ്സിന്‍ ജയിലില്‍ വച്ച് അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരം വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് യുവാവ് കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

ജനുവരി രണ്ടിന് മുഹ്സിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :