പ്രധാന സംഭവങ്ങള്‍-2009

WEBDUNIA|
അഭയയിലും ലാവ്‌ലിനിലും കുറ്റപത്രം
അഭയക്കേസില്‍ കഴിഞ്ഞ 17 വര്‍ഷമായി നടക്കുന്ന അന്വേഷണത്തിനിടെ ആദ്യമായി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. 50 പേജുകളുള്ള കുറ്റപത്രം അന്വേഷണോദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായരാണ് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചത്. സിസ്റ്റര്‍ അഭയ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സി ജെ എം കോടതി ഫയലില്‍ സ്വീകരിച്ചു

ലാവ്‌ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സി‌പി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക സിജെ‌എം കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രം രണ്ട് പെട്ടികളിലായാണ് ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സിബി‌ഐ സംഘം കോടതിയിലെത്തിച്ചത്. ഏഴാം പ്രതിയായാണ് പിണറായി വിജയനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

വി എസ് പോളിറ്റ് ബ്യൂറോയ്‌ക്ക് പുറത്ത്
ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി.

തീവ്രവാദ കേസുകളില്‍ വഴിത്തിരിവ്
അബ്‌ദുള്‍ ഹാലിം എന്നയാളെ നിരവധി സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തത് സംസ്ഥാനത്തെ തീവ്രവാദ കേസുകളില്‍ വഴിത്തിരിവായി. കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിലും എറണാകുളം സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന ദേശീയ-അന്തര്‍ദ്ദേശീയ അന്വേഷണങ്ങളില്‍ തീവ്രവാദ സംഘടനയായ ലഷ്‌കറിന്‍റെ ദക്ഷിണേന്ത്യയിലെ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ പൊലീസ് അറസ്‌റ്റു ചെയ്തു. കോഴിക്കോട് സ്‌ഫോടനവും കളമശ്ശേരി ബസ് കത്തിക്കലും മുതല്‍ ബാംഗ്ലൂര്‍, ഹൈദരബാദ് സ്‌ഫോടനവുമായി ബന്ധമുള്ള വ്യക്തിയായിരുന്നു നസീര്‍. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതിയായ സൂഫിയ മദനിയെയും പൊലീസ് അറസ്റ്റു ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :