പുണ്യങ്ങളുടെ പുണ്യരാവ്; ലൈലതുല്‍ ഖദ്‌ര്‍

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
ലൈലതുല്‍ഖദ്ര്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍ (റ)വില്‍ നിന്ന്‌ നിവേദനം: 'ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. 'ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്‌. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്‌'.

അബുശ്ശൈഖ്‌(റ) നിവേദനം ചെയ്യുന്നു: 'റമസാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊണ്ട്‌ ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കുന്നവന്‌ റമസാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്‌. ലൈലതുല്‍ഖദ്‌റില്‍ ജിബ്‌രീല്‍ മാലാഖ് അവന്‍റെ കരം ചുംബിക്കുന്നതുമാണ്.

ഖദ്‌റിന്‍റെ രാത്രി റമസാനിലെ ഏതു രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത്‌ രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.

ഉബാദതുബ്നു സ്വാമിതില്‍ നിന്ന്‌: 'നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ഖദ്‌ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക്‌ ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച്‌ എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു.

ഇതുകണ്ട്‌ നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ഖദ്ര് ഏതു ദിവസമാണെന്ന്‌ പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത്‌ ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :