നാടകാന്തം

കവിത

WEBDUNIA|
2
(ചാരു ചിത്ര രസവിരസമീ
കേളിയില്‍ ദു:സ്വാദ് പോലും
സുഭോഗ ഭാഗ്യമെന്നേ ചൊല്ലൂ!)

ഇപ്പോള്‍ ഇരുട്ട് മറയില്ല
നരിയോളം രൂപരശ്മികള്‍,
പിന്നൈയെങ്ങിനെയിവന്‍
വഴിമുട്ടി മുന്നില്‍
വിലങ്ങനെ വീണ മരമാകും?

പിന്നൈയെങ്ങിനെ
കൃതാര്‍ത്ഥങ്ങള്‍ തേച്ചുപിടിപ്പിച്ചിവന്‍
ലളിത ദേഹിയാകും?

വഴികള്‍ തോറുമിവന്‍റെ ശകുനം
കണ്ടുണരാതിരിക്കുവാന്‍
മുടക്കേണമിവന്‍റെ മുന്‍ചോടുകള്‍!
തടുക്കേണവിവന്‍റെ തക്കങ്ങള്‍!



മൂന്ന്

ഇടയ്ക്കെങ്ങാന്‍ മിഴിതുറന്നവന്‍
കണ്ടിരുട്ടത്താരോ പതുങ്ങുന്നു?
ആരിവന്‍?
കൊള്ളിയോ? കുന്തമോ?
കണവനോ? കള്ളനോ?

ഓര്‍ത്തെടുക്കാന്‍ കുഴഞ്ഞു പോയവര്‍
പാത തെറ്റുന്നു,
പന്തളവും പാതാളവും കടന്നിട്ടും
ഓര്‍മ്മ വറ്റുന്നു.

അപ്പോള്‍
പീഠം കിട്ടാത്തവനിങ്ങനെ ആത്മഗതം :
ഒട്ടിച്ചേര്‍ന്നേ വാഴ്വ്
തനതുവര്‍ത്തനം
നിങ്ങളോടുള്ള ഭാഷണം.
സക്തിയും സുഷുപ്തിയും
വെളിവും വെള്ളിയുമുദിക്കുമ്പോള്‍
തെളിയുന്നൊരു നേര്:
മുന്‍പേ ഗമിച്ചിടാത്തൊരു കന്ന്
മനിച്ചൊരു സ്വാദറിയുന്നു.
ഇത്രയാസന്ന ദുരിതമൊരധികപറ്റ്!
പൊഴിച്ചുകളയാം
പാമ്പുറ പോലെ പുറം തൊലി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :