മാവോയിസ്റ്റ് ആക്രമണം: മഹേന്ദ്ര കര്‍മ്മയെ 78 തവണ കുത്തി!

ഗദല്‍പുര്‍: | WEBDUNIA|
PRO
PRO
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയെ മാവോയിസ്റ്റുകള്‍ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്.മരണത്തിനു മുന്‍പ് കര്‍മ്മ പരമാവധി വേദന അനുഭവിക്കണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. ഇതിനു പുറമേ നിരവധി വെടിയുണ്ടകളും കര്‍മ്മയുടെ ശരീരത്തില്‍ തുളഞ്ഞുകയറിയിരുന്നു. ശരീരത്തിലേറ്റ മാരകമുറിവുകളെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കര്‍മ്മയെ കുത്തിമുറിവേല്‍പ്പിച്ചത് മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീകളായിരുന്നുവെന്ന് തെളിവു ലഭിച്ചു. മൂര്‍ച്ചയേറിയതും അല്ലാത്തതുമായ കത്തികള്‍ ഉപയോഗിച്ചാണ് 10-12 പേരടങ്ങുന്ന വനിതാ സംഘം കര്‍മ്മയെ ആക്രമിച്ചത്. വെടിയേറ്റു വീണത് കര്‍മ്മയാണെന്ന് ഉറപ്പിച്ചശേഷം വനിതാ സംഘം ആക്രമണം തുടങ്ങിയെന്നും അന്ത്യാഭിലാഷം ആരാഞ്ഞുവെന്നും കോബ്രാ കമാന്‍ഡോകള്‍ വ്യക്തമാക്കി.

കര്‍മ്മയെ കൈകള്‍ പിന്നിലേക്ക് കെട്ടി റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് സ്ത്രീകള്‍ പരാക്രമം തുടങ്ങിയത്. ഒരു സ്ത്രീ കര്‍മ്മയെ പിന്നില്‍ നിന്നു വെടിവച്ചു. എന്നാല്‍ നിലത്തുവീഴാത്തതിനെ തുടര്‍ന്ന് കര്‍മ്മയെ മറ്റൊരു സ്ത്രീ തടിക്കഷണം കൊണ്ട് അടിച്ചുവീഴ്ത്തി. നിലത്തുവീണ കര്‍മ്മയെ സ്ത്രീകള്‍ കത്തി ഉപയോഗിച്ച് കുത്തിയെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ കുട്ടികളെ ഉദ്ധരിച്ച് കോബ്ര കമാന്‍ഡോ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :