മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാരെന്ന് രാഹുല്‍ഗാന്ധി

മഹാരാഷ്ട| WEBDUNIA|
PTI
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇപ്പോള്‍ അവരുടെ ആളുകള്‍ സംസാരിക്കുന്നത് അദ്ദേഹത്തെക്കുറിച്ചാണെന്നും സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും അന്ന് എതിര്‍ത്തവര്‍ അവരായിരുന്നുവെന്നും താന ജില്ലയില്‍ നടന്ന പൊതുചടങ്ങില്‍ രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ കൊണ്ടുവന്നത് തങ്ങളാണെന്നാണ് ബിജെപി. നേതാക്കള്‍ അവകാശപ്പെടുന്നത്.രാജ്യത്ത് സാങ്കേതികവിപ്ലവത്തിന് വലിയ സംഭാവന നല്‍കിയവര്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സാങ്കേതിക വിദഗ്ധന്‍ സാം പിത്രോഡയുമാണ്.

കമ്പ്യൂട്ടര്‍ കൊണ്ടുവന്നതിന് പിന്നില്‍ രാജീവ് ഗാന്ധിയും സാം പിത്രോഡയും മറ്റ് യുവനേതാക്കളുമാണണെന്നും രാഹുല്‍ ഗാന്ധി അവകാശവാദമുന്നയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :