മരിച്ചതായി ഡോക്‌ടര്‍മാര്‍ വിധിയെഴുതി; മധ്യവയസ്‌കയ്ക്ക് ചിതയില്‍ വയ്‌ക്കുന്നതിന്‌ മുമ്പ്‌ പുനര്‍ജന്മം!

ചിതയില്‍ നിന്ന്‌ മധ്യവയസ്‌കയ്‌ക്ക് പുനര്‍ജന്മം.

മൈസൂരു, മരണം, ഹൃദയാഘാതം mysoru, death, heart attack
മൈസൂരു| സജിത്ത്| Last Modified വെള്ളി, 20 മെയ് 2016 (11:27 IST)
ചിതയില്‍ നിന്ന്‌ മധ്യവയസ്‌കയ്‌ക്ക് പുനര്‍ജന്മം. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നു കരുതി അടക്കാന്‍ കൊണ്ടുപോയ മധ്യവയസ്‌കയ്ക്ക് അവസാന നിമിഷം പള്‍സ് അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ റോഡിലാണ് സംഭവം നടന്നത്.

ബാസവേശ്വര്‍ സ്വദേശിനിയായ പദ്‌മ ഭായി ലോദ(59)യാണ്‌ ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ച്‌ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയത്‌. കഴിഞ്ഞ ഞായറാഴ്ച പദ്മ ഭായിയെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പദ്മ ഭായിയുടെ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിന്‌ പിന്നാലെ പദ്‌മ ഭായി മരിച്ചതായി ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. ശേഷം പോസ്‌റ്റുമോര്‍ട്ടം കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കുകയായിരുന്നു.

മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ആരംഭിച്ചു. പദ്മ ഭായി മരിച്ചതായി പത്രത്തില്‍ പോലും പരസ്യം നല്‍കി. സംസ്‌കരിക്കുന്നതിനായി മൃതദേഹം കൊണ്ടുപോകാന്‍ തുടങ്ങിയപ്പോളാണ് ബന്ധുക്കളിലൊരാള്‍ പദ്‌മ ഭായിക്ക്‌ പള്‍സ്‌ ഉള്ളതായി കണ്ടെത്തിയത്‌. തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പദ്മ ഭായി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :