ബിജെപിയുടെ റാലിക്ക് യുപി സര്‍ക്കാരിന്റെ വിലക്ക്

ലക്നൗ| WEBDUNIA|
PRO
ബിജെപിയുടെ റാലിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ ബിജെപി നടത്താനിരുന്ന റാലിക്കാണ് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

ഈമാസം 15ന്‌ നടത്താനിരുന്ന റാലിയുടെ അനുമതിയാണ്‌ നിഷേധിച്ചത്‌. മുസാഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ജില്ലാഭരണകൂടം അനുമതി നിഷേധിച്ചത്‌. എല്‍കെ. അഡ്വാനി, ബിജെപി ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ്‌ റദ്ദുചെയ്‌തത്‌.

റാലിക്ക്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനെതിരെ പ്രകടനം നടത്തി. പ്രദേശത്ത് കനത്ത രീതിയില്‍ പൊലീസ് പരിശോധനകള്‍ നടത്തുകയാണ്. അര്‍ദ്ധസൈനിക വിഭാഗങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :