പത്താന്‍‌കോട്ട് ആറാം ഭീകരനെയും വധിച്ചെന്ന് സൂചന

Pathankot, Punjab, Terrorist, Blast, Niranjan, പത്താന്‍‌കോട്ട്, പഞ്ചാബ്, ഭീകരര്‍, സ്ഫോടനം, നിരഞ്ജന്‍
പത്താന്‍കോട്ട്| Last Modified തിങ്കള്‍, 4 ജനുവരി 2016 (17:15 IST)
പത്താന്‍‌കോട്ട് വ്യോമസേനാ താവളത്തില്‍ കടന്നുകൂടിയ ആറാമത്തെ ഭീകരനെയും സൈന്യം വധിച്ചതായി സൂചന. അഞ്ചാമത്തെ ഭീകരനെയും തിങ്കളാഴ്ച തന്നെ വധിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ പത്താന്‍‌കോട്ട് വന്‍ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടതോടെ ഭീകരരെ എല്ലാവരെയും വധിക്കാന്‍ കഴിഞ്ഞതായാണ് വിവരം. എന്നാല്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം.

സ്ഥലത്തിന് വലിയ വ്യാപ്തിയുള്ളതിനാല്‍ സൈനികവേഷത്തില്‍ ഉള്ളില്‍ കടന്നിരിക്കുന്ന ഭീകരരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ദിവസങ്ങളോളം തങ്ങാനുള്ള തയ്യാറെടുപ്പുകളുമായാണ് ഭീകരര്‍ എത്തിയതെന്നാണ് അറിയുന്നത്.

പത്താന്‍‌കോട്ടെ വ്യോമസേന വിമാനങ്ങള്‍ അടക്കമുള്ളവ സുരക്ഷിതമാണെന്നാണ് അറിയുന്നത്. രഹസ്യ ആയുധങ്ങളും യുദ്ധവിമാനങ്ങളുമൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അറിയുന്നു.

ഒരു ചെറിയ നഗരത്തോളം വിസ്തീര്‍ണമുള്ള പത്താന്‍‌കോട്ട് സൈനികകേന്ദ്രത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സ്ഥലത്തിന്‍റെ ഓരോ ഇഞ്ചും പരിശോധിക്കുകയായിരുന്നു സൈന്യം. ഇതിനുള്ളില്‍ കുടുംബങ്ങളായി താമസിക്കുന്നവരും കുട്ടികളും സ്കൂളുകളുമൊക്കെയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് ഭീകരരെ തുരത്താനുള്ള ശ്രമം നടക്കുന്നത്.

വ്യോമസേന താവളത്തിലെ വിമാനങ്ങളും ആയുധങ്ങളും നശിപ്പിക്കുക എന്നതായിരുന്നു ഭീകരരുടെ ലക്‍ഷ്യം. എന്നാല്‍ അവയെല്ലാം സുരക്ഷിതമാക്കാ‍ന്‍ സേനയ്ക്ക് കഴിഞ്ഞു. ഭീകരര്‍ ഒളിച്ചിരിക്കുന്നത് വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളിലായിരുന്നു. അവ ലക്‍ഷ്യമാക്കിയാണ് സൈന്യം നീക്കം ശക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :