ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി പറയുന്നത് മാറ്റിവെച്ചു

ഗുജറാത്ത് കൂട്ടക്കൊലയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചു

ഗുല്‍ബര്‍ഗ്| rahul balan| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (13:12 IST)
ഗുജറാത്ത് കൂട്ടക്കൊലയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷാവിധി പറയുന്നത് മാറ്റിവെച്ചത്. സംഭവത്തിൽ 24 പ്രതികൾ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കഴിഞ്ഞ രണ്ടിനു വിധി പ്രഖ്യാപിച്ചിരുന്നു.

മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയടക്കം 69 പേരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 36 പേരെ വെറുതെവിട്ടപ്പോള്‍ 11പേര്‍ക്കെതിരെ കൊലക്കുറ്റവും 13 പേര്‍ക്കെതിരെ ഗൗരവമല്ലാത്ത കുറ്റകൃത്യവും തെളിഞ്ഞിരുന്നു.

14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് കേസില്‍ വിധിപ്രഖ്യാപിച്ചത്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു. 2002 ഫെബ്രുവരി 28നു പാർപ്പിട സമുച്ചയമായ ഗുൽബർഗിൽ നടന്ന കൂട്ടക്കുരുതിയിൽ മരിച്ചത്.

അഹമ്മദാബാദിലെ നരോദ പാട്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗില്‍ നടന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച ഒമ്പതു കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കേസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :