കാല്‍ ലക്ഷം ലൈക്കുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റെന്ന് അമിത് ഷാ: ലൈക്കൊപ്പിക്കാന്‍ നെട്ടോട്ടമോടി നേതാക്കള്‍

നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് മാത്രമേ വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതുള്ളു എന്ന് ബി ജെ പി തീരുമാനം. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ വെറുതെ സജീവമായാല്‍ മാത്രം പോരാ എന്നാണ്

ലക്‌നൗ, ബി ജെ പി, അമിത് ഷാ, ട്വിറ്റര്‍, ഫേസ്ബുക്ക് Laknow, BJP, Amith Sha, Twitter, Facebook
ലക്‌നൗ| rahul balan| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (17:19 IST)
നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് മാത്രമേ വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതുള്ളു എന്ന് ബി ജെ പി തീരുമാനം. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ വെറുതെ സജീവമായാല്‍ മാത്രം പോരാ എന്നാണ് ബി ജെ പി അധ്യക്ഷന്‍ പറയുന്നത്. ട്വിറ്ററിലോ ഫേസ്ബുക്കിലോ കാല്‍ ലക്ഷം ലൈക്ക് വേണമെന്നാണ് നിബന്ധന. അതേസമയം നിലവില്‍ ഉത്തര്‍പ്രദേശിലെ മിക്ക നേതാക്കള്‍ക്കും ഇതിന്റെ പകുതി പോലും ലൈക്ക് ഇല്ലെന്നതാണ് വസ്തുത. ഫേസ്ബുക്ക് പേജ് പോലും ഇല്ലാത്ത നേതാക്കളും ഇതില്‍പെടും.

പ്രഖ്യാപനം വന്നതോടെ ഉത്തര്‍പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈക്ക് കൂട്ടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. ട്വിറ്ററില്‍ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് അധ്യക്ഷന് നിലവിലുള്ളത്. ഫേസ്ബുക്ക് പേജ് ഇല്ലാത്ത എം എല്‍ എമാര്‍ ഇതിനോടകം തന്നെ പുതിയ പേജ് തുടങ്ങി ലൈക്ക് കൂട്ടാന്ന് ശ്രമം തുടങ്ങിയതായാണ് വിവരം.

അതേസമയം അമിത് ഷായുടെ പുതിയ നിര്‍ദേശത്തെ എതിര്‍ക്കുന്നവരും കുറവല്ല. നവമാധ്യമങ്ങളില്‍ സജീവമായത്കൊണ്ടുമാത്രം ജനപിന്തുണ ലഭിക്കുമോ എന്ന ചോദ്യമാണ് ചില നേതാക്കള്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ ജനങ്ങളുമായി ഇടപെടാന്‍ പാര്‍ട്ടിയുടെ പുതിയ തീരുമാനം സഹായിക്കുമെന്ന അഭിപ്രായമാണ് ഉത്തര്‍പ്രദേശിലെ പര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവായ കുന്‍വര്‍ ഭര്‍തേന്ദ്രയ്ക്കുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളെ ഉപയോഗിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :