ഒളിക്യാമറാ ഓപ്പറേഷന്‍: വോട്ടിനായി കോഴ ആവശ്യപ്പെടുന്ന എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്തായി

രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കോഴ ചോദിക്കുന്ന കര്‍ണാടകത്തിലെ എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു, എംഎല്‍എ, കര്‍ണാടക BANGALORU, MLA, KARNATAKA
ബംഗളൂരു| സജിത്ത്| Last Updated: വെള്ളി, 3 ജൂണ്‍ 2016 (10:20 IST)
രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കോഴ ചോദിക്കുന്ന കര്‍ണാടകത്തിലെ എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് എംഎല്‍എമാര്‍ കുടുങ്ങിയത്.

ജനതാദള്‍ (എസ്) എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജിടി ദേവഗൗഡ, കെജെപിയുടെ ബിആര്‍ പാട്ടീല്‍, സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശ് എന്നിവര്‍ പണം ആവശ്യപ്പെടുന്നതിതെ ദൃശ്യങ്ങളാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്. വോട്ട് ചെയ്യുന്നതിനായി അഞ്ചുകോടി രൂപയാണ് എംഎല്‍എയായ മല്ലികാര്‍ജുന കുബെ ആവശ്യപ്പെടുന്നത്.

ജൂണ്‍ 11നാണ് കര്‍ണാടകത്തില്‍ ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെസി രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബിഎം ഫറൂഖും തമ്മിലാണ് മത്സരം നടക്കുന്നത്. നാല്‍പ്പത്തിനാല് അംഗങ്ങളുള്ള ബിജെപിക്ക് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിജയിപ്പിക്കാന്‍ ഒരംഗത്തിന്റെ പിന്തുണ കൂടി ആവശ്യമാണ് ഇതിനായിട്ടാണ് എം എല്‍ എമാര്‍ കോഴ ആവശ്യപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :