അഞ്ച് പെണ്‍മക്കളുടെ തലയറുത്ത് കൊന്നയാളെ നാളെ തൂക്കിലേറ്റും

മധ്യപ്രദേശ്| WEBDUNIA|
PRO
PRO
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ അഞ്ച് പെണ്‍മക്കളുടെ തലയറുത്ത മഗന്‍ലാല്‍ ബാര്‍ലെയെ നാളെ തൂക്കിലേറ്റും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാടിനെ നടുക്കിയ കൊല നടന്നത്. ജബല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ഇയാളെ തൂക്കിലേറ്റുക.

ലീല(6), സവിത(5), ആരതി(4), ഫൂല്‍ കന്‍വര്‍(2), യമുന(1) എന്നീ പെണ്‍മക്കളെയാണ് മഗന്‍ലാല്‍ അതിക്രൂരമായി വാളുകൊണ്ട് കഴുത്തറുത്ത് കൊന്നത്. 2010 ജൂണ്‍ 11നായിരുന്നു ഈ കൂട്ടക്കൊല. രണ്ടു ഭാര്യമാര്‍ തമ്മിലുള്ളസ്വത്ത് തര്‍ക്കത്തിനൊടുവിലായിരുന്നു ഇയാള്‍ പെണ്‍മക്കളെ കൊന്നുകളഞ്ഞത്.

പാകിസ്ഥാനി ഭീകരന്‍ മുഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്ന ആരാച്ചാര്‍ തന്നെയാണ് മഗന്‍ലാലിന്റെ വധശിക്ഷയും നടപ്പിലാക്കുക. സെഹോര്‍ ജില്ലാ- സെഷന്‍സ് കോടതികള്‍ ആഗസ്ത് എട്ടിന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ജൂണ്‍ 22ന് മഗന്‍ലാലിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് കാണിച്ച് ഇയാള്‍ മധ്യപ്രദേശ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും നേരത്തെ സമീപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :