ശസ്‌ത്രക്രീയയില്‍ വന്‍ പിഴവ്; ഫെലോപ്യന്‍ ട്യൂബിന് പകരം ഡോക്‍ടര്‍ മുറിച്ചെടുത്തത് ആമാശയം, യുവതി മരിച്ചു - അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

ഫലോപ്യന്‍ ട്യൂബിന് പകരം ഡോക്‍ടര്‍ മുറിച്ചെടുത്തത് അമാശയം - യുവതി മരിച്ചു

 women , death , police , Hospital , Arrest , medical , operation theater , ശാരദ കാലെ , ഗര്‍ഭനിരോധന ശസ്‌ത്രക്രീയ , പോസ്‌റ്റ് മോര്‍ട്ടം , മെഡിക്കല്‍ കോളജ്
മുംബൈ| jibin| Last Updated: ചൊവ്വ, 24 ജനുവരി 2017 (21:30 IST)
മഹാരാഷ്‌ട്രയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ ശസ്‌ത്രക്രീയയിലെ പിഴവിനെത്തുടര്‍ന്ന് ഒരു സ്‌ത്രീ മരിച്ചു. ശാരദ കാലെ എന്ന സ്ത്രീയാണ് മരിച്ചത്. അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്. മഹാരാഷ്ട്രയിലെ ബെലോറയില്‍ ക്യാമ്പിലാണ് ഡോക്‍ടര്‍ക്ക് ഗുരുതരമായ വീഴ്‌ചയുണ്ടായത്.

ഗര്‍ഭനിരോധന ശസ്‌ത്രക്രീയയ്‌ക്ക് വിധേയമാക്കിയ ശാരദയുടെ ഫലോപ്യന്‍ ട്യൂബിന് പകരം ആമാശയം ഡോക്ടര്‍ മുറിച്ചു മാറ്റുകയായിരുന്നു. യുവതിയുടെ മരണത്തെത്തുടര്‍ന്ന് നടത്തിയ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാ‍ണ് വിവരം പുറത്തായത്.

മെഡിക്കല്‍ ക്യാമ്പില്‍ നടന്ന ശസ്‌ത്രക്രീയയില്‍ ശാരദയുടെ അവസ്ഥ മോശമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ സ്വപ്നില്‍ സാത്പുതെയ്‌ക്കെതിരെ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :