കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തി; ആരോപണവുമായി സന്നദ്ധസംഘടന

കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തിയതായി ആരോപണം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 24 ജനുവരി 2017 (17:54 IST)
ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാസഹോദരന് എതിരെ അഴിമതി ആരോപണം. ഭാര്യാസഹോദരന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിന് എതിരെയാണ് ആരോപണം.

ഒരു സന്നദ്ധസംഘടനയാണ് ഇയാള്‍ക്ക് എതിരെ പരാതി നല്കിയിരിക്കുന്നത്. പരാതിയില്‍ ഡല്‍ഹി പൊലീസ് ബന്‍സാലിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

ഓവുചാല്‍ നിര്‍മ്മാണത്തിന് വ്യാജ കമ്പനികളെ ഉപയോഗിച്ച് കരാര്‍ ഏറ്റെടുത്തെന്നും കൂടുതല്‍ ലാഭം നേടാന്‍ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബന്‍സാല്‍ സമര്‍പ്പിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍ ഇതിന് സഹായിച്ചെന്നും പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :