ബംഗാളില്‍ വാതകചോര്‍ച്ച: രണ്ട് മരണം

കൊല്‍ക്കത്ത| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (08:45 IST)
ബംഗാളില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. അസനോള്‍ ജില്ലയിലാണ് സംഭവം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട നാല്‍പതോളം പേരെ ആശുപത്രില്‍ ചികിത്സയിലാണ്. ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

അസനോളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു വെല്‍ഡിംഗ് ഗോഡൗണില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഇവിടെ വെല്‍ഡിംഗിനു വേണ്ടി നിരവധി വാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഗോഡൗണ്‍ ചില മോഷ്ടാക്കള്‍ താവളമാക്കിയിരുന്നുവെന്നും മറ്റിടങ്ങില്‍നിന്നും ഇരുമ്പും മറ്റ് ലോഹങ്ങളും ഇവിടെ എത്തിച്ച് മുറിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.

വൈകിട്ട് എട്ട് മണിയോടെയാണ് വാതകത്തിന്റെ രൂക്ഷ ഗന്ധം സ്ഥലത്ത് അനുഭവപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :