സിഇടി അപകടം: മുഖ്യപ്രതി ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സിഇടി അപകടം , കോടതി , ബൈജു , പൊലീസ് , തമിഴ്‌നാട് , തിരുവനന്തപുരം സിഇടി കോളേജ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:24 IST)
തിരുവനന്തപുരം സിഇടി കോളേജിൽ
ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിലെ മുഖ്യപ്രതി ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വഞ്ചിയൂര്‍ കോടതിയിലാണ് ഹാജരാക്കുക. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിഇടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.

തമിഴ്നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർഥിനിയെ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ
കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസിനു മുന്നിൽ പ്രതി കീഴ‍ടങ്ങിയത്.

ശംഖുമുഖം അസി കമ്മീഷണറാണ് അറസ്റ്റുരേഖപ്പെടുത്തിയത്. തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ബൈജുവിനെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി സഞ്ജയ് കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :