മെഹറിനെ വിവാഹം ചെയ്യാന്‍ തരൂര്‍ സുനന്ദയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു: നളിനി സിംഗ്

ന്യൂഡല്‍ഹി:| Last Modified വ്യാഴം, 24 ജൂലൈ 2014 (09:35 IST)
മെഹര്‍ തരാറിനെ വിവാഹം കഴിക്കാനായി ശശി തരൂര്‍ സുനന്ദ പുഷ്‌കറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താനിരുന്നതായി സുനന്ദയുടെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗിന്റെ മൊഴി.മരിക്കുന്നതിന് കുറച്ചു മണിക്കുറുകള്‍ക്ക് മുന്‍പ് സുനന്ദ തന്നെ വിളിച്ചുവെന്നും നളിനി സിംഗ് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തരൂറും മെഹറും പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്നെന്നും 2014 ലെ തിരഞ്ഞെടുപ്പിനുശേഷം മെഹറിനെ വിവാഹം ചെയ്യുമെന്ന് തരൂര്‍ ഒരു സന്ദേശത്തില്‍ പറഞ്ഞിരുന്നതായും നളിനി മൊഴിയില്‍ പറയുന്നു. തരൂറില്ലാ‍തെ ജീവിക്കാനാവില്ലെന്നാണ് ഒരു സന്ദേശത്തില്‍ മെഹര്‍ പറഞ്ഞത്.

തരൂരിനു വേണ്ടി ഐപിഎല്‍ വിവാദത്തില്‍ സുനന്ദ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നതായിയും നളിനി മൊഴിയില്‍ പറയുന്നു.

സുനന്ദയും ശശി തരൂറും
വെളുപ്പിന് നാലുമണി വരെ വഴക്കിട്ടിരുന്നതായും ശരീരത്ത് കണ്ടെത്തിയ മുറിവുകള്‍ ഇരുവരും വഴക്കിട്ടതില്‍ നിന്നുണ്ടായതാകാമെന്നും സുനന്ദയുടെ
ജോലിക്കാരന്‍ നരൈനും മൊഴിനല്‍കിയിട്ടുണ്ട്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :