നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല; അന്തിമ വിധി വരുന്നത് വരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കരുത്: സുപ്രീം കോടതി

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് മാനുഷിക പരിഗണന വേണമെന്ന് സുപ്രീം കോടതി

Rohingaya Muslims ,  Supreme court ,  റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ,  കേന്ദ്രസര്‍ക്കാര്‍ ,  സുപ്രിംകോടതി
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (16:26 IST)
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കി. അന്തിമ വിധി വരുന്നത് വരെ അവരെ തിരിച്ചയക്കാന്‍ പാടില്ലെന്നും അവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അടിയന്തിര സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും നിഷ്‌കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ കണ്ടില്ലെന്ന നടിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് റോഹിങ്ക്യകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കേള്‍ക്കുന്നത്. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ആരോപിച്ച് അവരെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നതിനിടെയാണ് കോടതിയുടെ ഈ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :