കേരളത്തിലെ ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂണ്‍ 2020 (17:31 IST)
ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീം, കോടതിയിൽ ഹർജി.ശക്തി ആരാധനാരീതി പിന്തുടരുന്നവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി ഒഴിവാക്കാൻ സാധിക്കാത്തതാണെന്ന് ഹർ‌ജിയിൽ പറയുന്നു.

1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയൊ പക്ഷികളെയോ ബലി നൽകാൻ സാധിക്കില്ല.മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.എന്നാൽ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മതആരാധനയ്ക്കുള്ള സ്വതന്ത്രം ഹനിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

1968 ലെ നിയമം മറ്റു മതവിഭാഗങ്ങള്‍ നടത്തുന്ന സമാനമായ ആരാധനാരീതികള്‍ നിരോധിക്കുന്നില്ലെന്നും അതുകൊണ്ട് തുല്യതക്കുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ പറയുന്നു.നേരത്തെ വിഷയം ചൂണ്ടികാണിച്ച് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :