‘മരിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കണമെന്ന്’ഭീകരന് അമ്മയുടെ ഉപദേശം; മൂന്ന് കോളുകള്‍ പാകിസ്ഥാനിലേക്ക് പോയി, പത്താൻകോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍

പത്താൻകോട്ട് ഭീകരാക്രമണം , പഞ്ചാബ് ഭീകരാക്രമണം , പാകിസ്ഥാന്‍ , ഇന്ത്യ
മുംബൈ| jibin| Last Updated: ഞായര്‍, 3 ജനുവരി 2016 (14:37 IST)
പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി ഭീകരരില്‍ ഒരാള്‍ പാകിസ്ഥാനിലെ തന്റെ കുടുംബവുമായി സംസാരിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. നാല് ഫോണ്‍‌കോളുകളാണ് ആക്രമണത്തിന് മുമ്പായി പാകിസ്ഥനിലേക്ക് പോയതെന്നും കണ്ടെത്തിയിട്ടുണ്ട്.


വ്യോമസേന താവളത്തിലേക്ക് ഭീകരര്‍ ആക്രമണത്തിന് എത്തുന്നതിന് മുമ്പ് പുലര്‍ച്ചെ 12.30ന് ശേഷം പത്താന്‍‌കോട്ടിലും പരിസരങ്ങളില്‍ നിന്നുമായി നാല് കോളുകള്‍ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്. ഇതില്‍ മൂന്ന് കോളുകള്‍ പോയിരിക്കുന്നത് കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാകിസ്ഥാനിലേക്ക് വിളിച്ച ഒരു കോള്‍ ഭീകരന്റെ വീട്ടിലേക്കാണെന്നും സ്ഥിരീകരണം ഉണ്ടായി. ഇയാള്‍ തന്റെ അമ്മയോടാണ് ഫോണില്‍ സംസാരിച്ചത്. ‘മരിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കണമെന്ന് ’ ഇയാളോട് അമ്മ ഉപദേശിക്കുകയും ചെയ്‌തു. ആക്രമണത്തിന് മുമ്പായി രാത്രി 12.30നും ശനിയാഴ്‌ച പുലര്‍ച്ചെ 2.30നും ഇടയിലാണ് കോളുകള്‍ പാകിസ്ഥാനിലേക്ക് പോയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :