കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ; പോക്സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി

രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (07:52 IST)
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയ പോക്സോ നിയമ ഭേദഗതി ലോക്സഭ പാസാക്കി. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകളെന്ന് വനിത- ശിശു വികസന മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

അതേസമയം, കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ വ്യവസ്ഥകള്‍ ഉൾക്കൊള്ളിച്ചതാണ് നിയമഭേദഗതി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ബിൽ പ്രകാരം അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്‍റെ പരിധിയില്‍ വരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :