നന്ദമ്പാക്കം ആശുപത്രി ദുരന്തം: മരണം 18 ആയി

നന്ദമ്പാക്കം| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (13:07 IST)
മഴ കുറഞ്ഞെങ്കിലും ചെന്നൈ നഗരത്തെ ദുരന്തം വിട്ടൊഴിയുന്നില്ല. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ 18 രോഗികള്‍ മരിച്ചു. ചെന്നൈ നന്ദമ്പാക്കത്തെ മിയോട്ട് ആശുപത്രിയിലാണ് സംഭവം.

ഐ സി യുവില്‍ കഴിയുന്ന രോഗികളാണ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന്, ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചത്. മൃതദേഹങ്ങള്‍ ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല.

പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ ഒന്നും ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :