താനെ കൂട്ടക്കൊല; താന്‍ സഹോദരന്റെ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന് ചികിത്സയിലുള്ള സഹോദരി

താനെ കൂട്ടക്കൊല നടത്തിയ യുവാവ്‌ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ ചികിത്സയിലുള്ള സഹോദരിയുടെ വെളിപ്പെടുത്തല്‍

മുംബൈ| Sajith| Last Modified ശനി, 5 മാര്‍ച്ച് 2016 (17:36 IST)
താനെയില്‍ ഭാര്യയും മക്കളും മാതാപിതാക്കളും ഉള്‍പ്പെടെ പതിനാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ യുവാവ്‌ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന സഹോദരി സുബിയയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

കൊലയാളിയായ ഹസ്‌നന്‍ അന്‍വര്‍ വാറേക്കര്‍ മാനസിക രോഗിയായിരുന്നെന്നും സഹോദരി പറഞ്ഞു. കൂടാതെ
ഇയാള്‍ക്ക്‌ 67 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായും പൊലീസ്‌ കണ്ടെത്തി. കൂട്ടക്കൊല നടന്ന ദിവസം വൈകിട്ട്‌ താനെ ഗോഡ്‌ബന്ദര്‍ റോഡിന്‌ സമീപത്തുള്ള വീട്ടിലാണ് ഹസ്‌നന്‍ വിരുന്ന്‌ നടത്തിയിരുന്നു. മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന അഞ്ച്‌ സഹോദരിമാരെയും വിരുന്നില്നായി ഇയാള്‍ വിളിച്ചുവരുത്തി. അന്നേ ദിവസം പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് ഹസ്‌നന്‍ കൂട്ടക്കൊല നടത്തിയത്‌.

മൂന്ന്‌ മാസം പ്രായമുള്ള കുഞ്ഞ്‌ ഉള്‍പ്പെടെ ഏഴുകുട്ടികളേയും ആറ്‌ സ്‌ത്രീകളേയുമാണ് അയാള്‍ കൊലപ്പെടുത്തിയത്. മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ ഹസ്‌നന്റെയും മറ്റുള്ളവര്‍ സഹോദരിമാരുടെയും മക്കളാണ്‌. കഴുത്തിന്‌ വെട്ടേറ്റ സുബിയ മുറിയില്‍ കയറി വാതിലടച്ചതിനാല്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു‌. തുടര്‍ന്ന്‌ ഇവരുടെ നിലവിളികേട്ടെത്തിയ അയല്‍ക്കാര്‍ ജനല്‍ ഇളക്കി വീട്ടിനുള്ളില്‍ കടന്നു സുബിയയെ രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും മറ്റുള്ളവരെല്ലാം മരണത്തിന്‌ കീഴടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :