മാവോയിസ്റ്റുകള്‍ കുട്ടികളെ മനുഷ്യകവചമാക്കുന്നു യു എന്‍

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 3 ജൂലൈ 2014 (17:59 IST)
ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിലും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിലും ഉത്കണ്ഠ പ്രകടിപ്പിച്ചുകോണ്ട് യുഎന്‍ റിപ്പൊര്‍ട്ട്. കുട്ടികളും യുദ്ധവും' എന്ന റിപ്പോര്‍ട്ടിലാണ് മാവോയിസ്റ്റുകളുടെ ക്രൂരതയെ പറ്റി വിവരങ്ങള്‍ നല്‍കുന്നത്.

ആറുവയസ്സ് മുതല്‍ പ്രായമുള്ള 2500- ലധികം കുട്ടികളെയാണ് മാവോയിസ്റ്റുകള്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നാണ് യുഎന്‍ കരുതുന്നത്. മാവൊയിസ്റ്റു ബാധിത സ്ഥലങ്ങളില്‍ ബാല്‍ ദസ്ത', 'ബാലസംഘം' എന്നീ പേരുകളിലാണ് കുട്ടികളെ ചേര്‍ക്കുന്നത്.

സംഘടനയിലുള്ള പെണ്‍കുട്ടികള്‍ അതിക്രൂരമായ ലൈംഗികപീഡനങ്ങള്‍ക്കാണ് വിധേയരാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :