സുഷമയെ പിന്തുണയ്‌ക്കും, വസുന്ധര രാജെക്ക് പിന്തുണ നൽകേണ്ടെന്ന് ബിജെപി

ലളിത് മോഡി , വസുന്ധരാ രാജെ , ലളിത് മോഡി , ബിജെപി
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 18 ജൂണ്‍ 2015 (11:16 IST)
ഐപിഎൽ മുൻ ചീഫ് ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച് വിവാദക്കുരുക്കിലായ സുഷമ സ്വരാജിനെ ശക്തമായ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ലളിത് മോഡിക്ക് മാനുഷിക പരിഗണനയുടെ പേരിലാണ് സഹായം നൽകിയതെന്ന സുഷമയുടെ നിലപാടിന് പൂർണ പിന്തുണ നൽകിയ ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെക്ക് പിന്തുണ നൽകേണ്ടെന്നും തീരുമാനിച്ചു. രാജെക്ക് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ബിജെപി നേതൃത്വം തീരുമാനിച്ചു.

മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനയുമായി എത്തരുതെന്ന് വസുന്ധരാ രാജെക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. സുഷമ സ്വരാജ് ലളിത് മോഡിയെ സഹായിച്ചത് അഴിമതിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം,വസുന്ധര രാജയുടെ മകന്റെ കമ്പനിയില്‍ ലളിത് മോഡി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു. ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യമന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചേക്കും.

ലളിത് മോഡിക്ക് ഭാര്യയുടെ ചികിൽസയ്ക്കായി പോർച്ചുഗലിലേക്ക് പോകുന്നതിനായുള്ള ‌‌യാത്ര രേഖകൾ ശരിയാക്കുന്നതിന് സുഷമ സ്വരാജ് സഹായം ചെയ്തിരുന്നു. കാൻസർ രോഗിയായ ഭാര്യയുടെ ശസ്ത്രക്രിയയ്ക്കു മുൻപ് സമ്മതപത്രം ഒപ്പിടുന്നതിനാണ് മോഡി പോർച്ചുഗലിലേക്ക് പോയത്. കേവലം മാനുഷിക പരിഗണനയുടെ പുറത്താണ് സഹായം ചെയ്തതെന്ന് സുഷമ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :