മലയാളിക്ക് നാടന്‍ മതി, തമിഴ് നാട്ടില്‍ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

കോയമ്പത്തൂര്‍| VISHNU N L| Last Modified ശനി, 22 ഓഗസ്റ്റ് 2015 (11:39 IST)
മലയാളികള്‍ ഓണമുണ്ണാന്‍ ഇത്തവണ തമിഴന്റെ പച്ചക്കറിയെ അവഗണിച്ചതോടെ തമിഴ്നാട്ടില്‍ പച്ചക്കറിവില കുത്തനെ താഴേക്ക്. കേരളത്തില്‍ സിപി‌എം അടക്കമുള്ള സംഘടനകളും കുടുംബ ശ്രീകളും പച്ചക്കറി കൃഷി നടത്തിയതോടെ തമിഴ്നാട്ടിലെ പച്ചക്കറിക്ക് കേരളത്തില്‍ നിന്ന ആവശ്യക്കാര്‍ കുറഞ്ഞതാണ് വില കുത്തനെ ഇടിയാന്‍ കാരണം.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ മാര്‍കമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതായി നേരത്തെ മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതൊടെ വിഷപ്പച്ചകറികള്‍ക്കെതിരെ കേരളത്തില്‍ കാമ്പയിന്‍ തുടങ്ങി. ഇതൊടെയാണ് തമിഴ് കര്‍ഷകര്‍ക്ക് തിരിച്ചടി നല്‍കി കേരളം സ്വന്തമായി പച്ചക്കറി വിളയിച്ചെടുത്തത്.

പ്രധാനമായും കേരളത്തിലെ വിപണി ലക്ഷ്യമിട്ടാണ് തമിഴ്നാട്ടില്‍ പച്ചക്കറി കൃഷിചെയ്തുകൊണ്ടിരുന്നത്. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ വന്‍ പച്ചക്കറി സംഭരണമാണ് നടന്നത്. എന്നാല്‍ ആവശ്യക്കാരില്ലാതെ വന്നതൊടെ പല ചന്തകളിലും ഇവ കെട്ടിക്കിടന്ന് ചീയാന്‍ തുടങ്ങി. ഇതോടെ ഗത്യന്തരമില്ലാതെ ഇടനിലക്കാര്‍ ഇവ തമിഴ്നാട്ടിലെ വിപണികളില്‍ തന്നെ വിറ്റഴിക്കാന്‍ തുടങ്ങി.

ഇതുമൂലം പച്ചക്കറിവില തമിഴ്‌നാട്ടില്‍ കുത്തനെ ഇടിഞ്ഞു. ബീന്‍സ്, കോവക്ക, ബീട്ട്‌റൂട്ട്, പടവലം, കാബേജ് തുടങ്ങിയവ കിലോയ്ക് പത്തുരൂപയും തക്കാളില്‍ അഞ്ചുരൂപ, ഉരുളക്കിഴങ്ങ് 15 രൂപ തുടങ്ങിയ നിലയിലേക്ക് വിലയിടിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ആവശ്യക്കാര്‍ ഇനിയും കുറയുമെന്നതിനാല്‍ വില ഇനിയും ഇടിയുമെന്നാണ് പറയപ്പെടുന്നത്.

അമിത കീടനാശിനികള്‍ പ്രയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ പരിശോധിച്ചതിനു ശേഷമെ കടത്തി വിടു എന്ന കേരളത്തിന്റെ തീരുമാനം തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ നാട്ടില്‍ തന്നെയുള്‍ല പച്ചക്കറികള്‍ വാങ്ങിയതൊടെ തമിഴ്നാടിനു തിരിച്ചടിയാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :