കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു നേത്രത്വം കൊടുക്കാന്‍ ഇവിടെയുള്ളവർ തയ്യാറാണ്: മേജര്‍ രവി

jibin| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2016 (15:48 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലായില്‍ അഫ്സൽ ഗുരു അനുസ്‌മരണം നടത്തിയ സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി രംഗത്ത്. കഴിഞ്ഞ രണ്ടു വർഷവും നടക്കാത്ത അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം ഈ വർഷം നടത്തിയതിനു പിന്നിൽ പ്രത്യോക അജണ്ടയുണ്ട്. ഭാരതത്തിൽ ദേശസ്നേഹമല്ല പ്രശ്നം കസേരയാണ് പ്രശ്നമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

മേജര്‍ രവിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം:-

വിവാഹത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയപതാകയിൽ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു. തന്റെ ആദ്യ കൺമണിയേ കാണാൺ സാധിക്കാതെ പോയ മലയാളിയായ സൈനികൻ. ആറു ദിവസം മഞ്ഞുപാളികൾക്കിടയിൽ പെട്ടു കടന്ന ഹനുമന്തപ്പ. ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും അഫ്സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ എന്തു കൊണ്ടു കാണുന്നില്ല. ദേശസ്നേഹം സൈനികർക്ക് വേണ്ടി മാത്രമുള്ളതല്ല, ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണം.

കഴിഞ്ഞ രണ്ടു വർഷവും നടക്കാത്ത അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം ഈ വർഷം നടത്തിയതിനു പിന്നിൽ പ്രത്യോക അജണ്ടയുണ്ട്. ഭാരതത്തിൽ ദേശസ്നേഹമല്ല പ്രശ്നം കസേരയാണ് പ്രശ്നം. കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവർ തയ്യാറാണ്. ദേശത്തിനു വേണ്ടി കാവൽ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികർക്കു വേണ്ടി തിരച്ചിൽ നടക്കുമ്പോഴാണ്. ഇവിടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്.

കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മറ്റു രാഷ്ട്രീയപ്പാർട്ടിക്കാർ ദേശ രക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലെ.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :