‘ഝാര്‍ഖണ്ഡില്‍‌നിന്ന് കുട്ടികളെ കടത്തിയത് കേന്ദ്രഏജന്‍സി അന്വേഷിക്കും’

ന്യൂഡല്‍ഹി| Last Modified ഞായര്‍, 13 ജൂലൈ 2014 (12:24 IST)
ഝാര്‍ഖണ്ഡിലെ ഗുംലയില്‍നിന്ന് കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സംഭവം വളരെ ഗൗരവമേറിയതാണെന്നും
കേന്ദ്രഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നല്‍കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആനി രാജയുടെ നേതൃത്വത്തിലുള്ള സംഘം ഗുംലയിലെ ബംഗ്രു അടക്കമുള്ള ഗ്രാമങ്ങളില്‍ തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് . പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തക സുനിലാ സിങ്, പത്രപ്രവര്‍ത്തക അല്‍ക്ക ആര്യ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചത്.

പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യാവകാശ ലംഘനമാണ് ഗുംലയില്‍ നടക്കുന്നതെന്ന് സംഘം കണ്ടെത്തി. നൂറു കണക്കിന് പെണ്‍കുട്ടികളാണ് ബംഗ്രു ഗ്രാമത്തില്‍ നിന്ന് മാത്രം അപ്രത്യക്ഷമായിട്ടുള്ളത്. വീട്ടുകാര്‍ക്ക് ഇവരെക്കുറിച്ച് വിവരമൊന്നുമില്ല. അമ്പരപ്പിക്കുന്ന തോതില്‍ മനുഷ്യക്കടത്ത് ഈ മേഖലയില്‍ തുടരുകയാണ് സന്ദര്‍ശനത്തിന് ശേഷം ആനിരാജ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :