''പാക്കിസ്ഥാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീകരരെ അതിര്‍ത്തി കടത്തി വിടുന്നു''

 രാജ്നാഥ് സിംഗ് , ഇന്ത്യ പാക്ക് അതിര്‍ത്തി , പാക്ക് സൈന്യം , ബിഎസ്എഫ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 2 ജനുവരി 2015 (17:00 IST)
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ഭീകരരെ അതിര്‍ത്തി കടത്തിവിടാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഭീകരരെ അതിര്‍ത്തി കടത്തി വിടാനാണ് പാക്ക് സൈന്യം നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിവെപ്പിന് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും. പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും. അതിനുള്ള മറുപടി മാത്രമാണ് ബിഎസ്എഫ് ജവാന്‍മാര്‍ നല്‍കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്കു നുഴുഞ്ഞു കയറാന്‍ അറുപതോളം പാക്ക് ഭീകരര്‍ തയാറായി നില്‍പുണ്ടെന്നു ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാകേഷ് ശര്‍മ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്സിനെ മാറ്റി പാക് സൈന്യം സംരക്ഷണ ചുമതല ഏറ്റെടുത്തതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പാക്ക് സൈന്യം നടത്തിയ വെടിവെപ്പിന് പകരമായി ഇന്ത്യന്‍ സേന വെടിവെപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് നാല് പാക്ക് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്ക് റേഞ്ചേഴ്സിനെ മാറ്റി പാക് സൈന്യം സംരക്ഷണ ചുമതല ഏറ്റെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :