മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി: മൻമോഹൻ സിംഗ്

മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി: മൻമോഹൻ സിംഗ്

 Manmohan singh , Congress , BJP , ICC Plenary meeting , Narendra modi , മൻമോഹൻ സിംഗ് , മോദി സര്‍ക്കാര്‍ , കോണ്‍ഗ്രസ് , പാകിസ്ഥാന്‍
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (13:13 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.

നോട്ട് അസാധുവാക്കൽ പോലുള്ള നടപടികൾ സമ്പദ് രംഗത്തെ ബാധിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മൻമോഹൻ വിമർശിച്ചു.

യുവാക്കൾക്ക് രണ്ടുകോടി തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴിൽ പോലും നൽകിയില്ല. അതിർത്തിയിലെ സ്ഥിതിഗതികൾ സുരക്ഷിതമല്ലാതാക്കി മാറ്റിയിരിക്കുകയാണെന്നും എഐസിസി പ്ലീനറി സമ്മേളനത്തിൽ മൻമോഹൻ വിമർശിച്ചു.

സര്‍ക്കാരിന്‍റെ പാക് നയം ദുരന്തമാണെന്നു കോണ്‍ഗ്രസിന്റെ വിദേശകാര്യപ്രമേയം. പാക് നയത്തില്‍ വ്യക്തമായ രൂപരേഖയില്ല. അയല്‍രാജ്യങ്ങളുമായുളള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. സ്വന്തം താല്‍പര്യമാണ് മോദിയുടെ വിദേശനയമെന്നും പ്ലീനറി സമ്മേളനത്തില്‍ ആനന്ദ് ശര്‍മ അവതിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

യുപിഎ സർക്കാരിന്റെ കാലത്തു ബംഗ്ലദേശുമായുണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതായി. ചൈനയുമായുണ്ടായിരുന്ന ബന്ധം മോശമായെന്നും പ്രമേയം ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :