പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു

  കൂട്ടബലാത്സംഗം , ഭുവനേശ്വർ , ദളിത് പെൺകുട്ടി , പൊലീസ്
ഭുവനേശ്വർ| jibin| Last Modified ശനി, 23 ഓഗസ്റ്റ് 2014 (15:28 IST)
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒറീസയിലെ ഗഞ്ചാം ജില്ലയിലെ ബലിസഹി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

പിതാവിനൊപ്പം വയലിൽ ജോലിക്ക് പോയതായിരുന്നു പതിനേഴുകാരിയായ പെൺകുട്ടി. പണി കഴിഞ്ഞ് രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് രാത്രിയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടർന്ന് ഗ്രാമത്തിനടുത്തുള്ള മാന്തോപ്പിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

സംശയം തോന്നിയ ഗ്രാമവാസികൾ വിവരം പൊലീസിൽ അറിയിക്കുകയയിരുന്നു. കുട്ടിയുടെ ശരീരത്തെ മുറിവുകളാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് പൊലീസ് മൃതശരീരം പോസ്റ്റ്മോർട്ടത്തിന് വിട്ടു കൊടുക്കുകയായിരുന്നു.

ഒന്നിലേറെ പേർ ബലാത്സംഗം ചെയ്തതിനു ശേഷം പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :