സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

കൂട്ടബലാത്സംഗം , പൊലീസ് , യുവതിയെ പീഡിപ്പിച്ചു , സെക്യൂരിറ്റി ഗാര്‍ഡുകള്‍
ബംഗളുരു| jibin| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (13:34 IST)
ബംഗളുരുവില്‍ മുപ്പത്തിനാലുകാരിയെ സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ബംഗളുരുവിലെ കബ്ബണ്‍പാര്‍ക്കിനു സമീപത്തെ ടെന്നീസ് ക്ലബിലാണ് സംഭവം. നാലു പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്‌റ്റു ചെയ്‌തു.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ടെന്നീസ് ക്ലബ്ബിലേക്കുള്ള വഴി ചോദിച്ചെത്തിയ യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടിക്കൊണ്ടു പോകുകയു ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവശേഷം അവശയായ പെണ്‍കുട്ടിയെ യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടി വിധാന്‍സൗധയ്ക്കു സിദ്ധലിംഗയ്യ സര്‍ക്കിളിലെ വഴിയരികില്‍ തളര്‍ച്ചയോടെ ഇരിക്കുകയായിരുന്നു. യുവതി ഒറ്റയ്ക്കിരിക്കുന്നതു കണ്ടു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :