മുബൈയില്‍ 16കാരിയായ വിദ്യാര്‍ഥിനി മൂന്നുതവണ കൂട്ടമാനഭംഗത്തിനിരയായി

   കൂട്ടമാനഭംഗം , വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു , പൊലീസ്
മുംബൈ| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (11:21 IST)
പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. ജോഗ്വേശരിയിൽ നിന്നുള്ള പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് 20 ദിവസത്തിനുള്ളിൽ മൂന്നുതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ പടിഞ്ഞാറൻ ജോഗേശ്വരിയിൽ നിന്നുള്ള സൽമാൻ ഖാൻ (22) പൊലീസ് കസ്റ്റഡിയിലായി.

കഴിഞ്ഞമാസം കോളേജിലേക്ക് പോകാന്‍ റോഡരുകില്‍ നിന്ന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് സല്‍മാൻ ഖാൻ എന്നയാള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് അയാളുടെ നമ്പറിലേക്ക് കോള്‍ ചെയ്യുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ഫോൺ തിരിച്ചുവാങ്ങുകയും യുവാവിനോട് പെണ്‍കുട്ടി യുവാവിനോട് കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. പേര് ചോദിച്ചെങ്കിലും പറയാന്‍ മടിച്ച് ഉടന്‍ തന്നെ സ്ഥലത്തു നിന്നും മാറുകയായിരുന്നു.

പിന്നീട് സല്‍മാൻ ഖാൻ നിരന്തരം വിളിക്കുകയും കാണമെന്ന് പറയുകയും ചെയ്‌തു. പെണ്‍കുട്ടി അടുപ്പം കാണിക്കാതിരുന്നതിനെ തുടര്‍ന്ന് അയാളുടെ സഹോദരിയെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ കൊണ്ട് വിളിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്‌ചയില്‍ യുവാവ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയും ബോധം നശിച്ച പെൺകുട്ടിയെ ഒരു മുറിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. അവിടെവെച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം മറ്റ് രണ്ടു പേര്‍ക്കും കൂടി പെണ്‍കുട്ടിയെ സമര്‍പ്പിക്കുകയായിരുന്നു.

അതിനു ശേഷം പെൺകുട്ടിയെ സൽമാൻ വീട്ടിലെത്തിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ സൽമാൻ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടും ഒരിക്കൽ കൂടി ഇതാവർത്തിച്ചു. തുടർന്ന് പെൺകുട്ടിയും അമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :