ഇന്റര്‍നെറ്റ് ടാക്സി സേവനങ്ങള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് ഗഡ്ഗരി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (14:35 IST)
ഡല്‍ഹിയില്‍
കാറിനുള്ളില്‍ യുവതി പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യൂബെര്‍ സേവനങ്ങള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി.

ഇത് വിവേകമില്ലാത്ത തീരുമാനമാണെന്നും ബസിലാണ് പീഡനം നടന്നിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ബസ് നിരോധിക്കുമോ എന്നും ഗഡ്കരി ചോദിച്ചു.സംഭവത്തില്‍ നിരോധമല്ല വേണ്ടതെന്നും. ലൈസന്‍സ് പ്രക്രിയ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും ഗഡ്കരി പറഞ്ഞു. യുബറിന് പുറമെ ഓല ടാക്സി, ടാക്സി ഫോര്‍ ഷുവര്‍ എന്നീ കമ്പനികള്‍ക്കും നിരോധനമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :