ദാവൂദിന് ഗുരുതരരോഗം; ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചുമാറ്റണം, വാര്‍ത്തകള്‍ തെറ്റെന്ന് അധോലോകം

ശാരീരികമായി വളരെ മോശമായ അവസ്ഥയിലാണ് അധോലോക നായകന്‍

ദാവൂദ് ഇബ്രാഹിം , മുംബൈ സ്‌ഫോടനക്കേസ് , ദാവൂദിന് രോഗം
മുംബൈ| jibin| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (08:25 IST)
മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. കാലുകളില്‍ വ്രണംവന്ന് നിര്‍ജീവമായ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കറാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് അധോലോകനായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ഈയവസ്ഥയുടെ കാരണം. എന്നാല്‍ കാലുകളെ മാത്രമല്ല ശരീരാവയങ്ങളെ ആകമാനം ബാധിച്ചേക്കും. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്ന അവസ്ഥയിലാണ് ദാവൂദെന്നാണ് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ശാരീരികമായി വളരെ മോശമായ അവസ്ഥയിലാണ് അധോലോക നായകന്‍.

അതേസമയം വാര്‍ത്തകളെ തള്ളി ദാവൂദിന്റെ അനുയായികള്‍ രംഗത്തുവന്നു. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നും സംഘത്തിലെ അംഗങ്ങള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവുമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരിക്കുന്നത്.

1993ലെ മുംബൈ സ്ഫോടന കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഇന്ത്യ വിടുന്നത്. പാക്കിസ്ഥാനിലും സൌദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയാണെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈ സ്ഫോടനങ്ങളില്‍ 257 കൊല്ലപ്പെടുകയും 717 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :