ഹിന്ദു നേതാക്കളെ വധിച്ച് ഇന്ത്യയില്‍ വര്‍ഗീയകലാപങ്ങള്‍ ഉണ്ടാക്കാന്‍ ദാവുദ് ഇബ്രാഹിമും ഐ‌എസ്‌ഐയും

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (14:28 IST)
ഇന്ത്യയെ എങ്ങനെയൊക്കെ തകര്‍ക്കാം എന്നതില്‍ മാത്രം ഗവേഷണം നടത്തുന്ന പാകിസ്ഥാന്‍ ചാര സംഘടനയായ ഐ‌എസ്‌ഐ, തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായത്തൊടെ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ പ്രമുഖരായ ഹിന്ദു നേതാക്കളെ വധിച്ച് ഇന്ത്യയില്‍ വര്‍ഗീയ ക്ലാപങ്ങള്‍ ഉണ്ടാക്കുകയാണ് ദാവൂദിന്റെയും ഐ‌എസ്‌ഐയുടെയും പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാം സേന നേതാവും വിവാദ തീവ്ര ഹിന്ദു വക്താവുമായ പ്രമോദ് മുത്തലിക് ഇവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതായും വാര്‍ത്തകള്‍ ഉണ്ട്.

നവംബറില്‍ ഗുജറാത്തിലെ രണ്ട് ബിജെപി നേതാക്കളുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ദാവൂദ്
സംഘാംഗമായ ചോട്ടാ ഷക്കീലിനു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഗുജറാത്തിലെ ബാറുച്ച് ജില്ലയിലെ നേതാക്കളായിരുന്നു കൊല്ലപ്പെട്ടവര്‍. ഇരുവരും അജ്ഞാതനായ ആരോ ഒരാളാല്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഇരുവരേയും കൊല്ലാന്‍ കരാര്‍ കൊടുത്തത് 1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ ജാവേദ് ചിക്നയാണെന്ന്‍ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ ജെ കെ ഭട്ട് പറയുന്നു. ഇരുവര്‍ക്കും പുറമെ മേഖലയിലെ ബിജെപി നേതാക്കളെ വധിക്കുന്നതിനായി വധിക്കുന്നതിന് 50 ലക്ഷം രൂപയാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും
അദ്ദേഹം പറയുന്നു.

കൊലപാതകി ഇതിനോടകം തന്നെ 5ലക്ഷം കൈപ്പറ്റിയതായും ഭട്ട് വെളിപ്പെടുത്തുന്നു. മുംബൈ, ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായിട്ടാണ് ബിജെപി ഹിന്ദുത്വ നേതാക്കളെ വധിക്കാന്‍ ദാവൂദ് സംഘവും ഐ‌എസ്‌‌ഐയും ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :