പശുവിനെ രാഷ്ട്രമാതാവായി പരിഗണിക്കുന്നത് വരെ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകും; പരസ്യവെല്ലുവിളിയുമായി ബിജെപി എം എൽ എ

അപർണ| Last Updated: ബുധന്‍, 25 ജൂലൈ 2018 (08:18 IST)
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് യാതോരു പരിധിയുമില്ല. കൊലപാതകങ്ങളും ആക്രമങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, പശുവിനെ ഇന്ത്യയുടെ രാഷ്ട്രമാതാവി പരിഗണിക്കുന്നത് വരെ ഈ ആക്രമങ്ങൾ തുടരുമെന്ന പരസ്യഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ ടി. രാജസിങ് ലോധ്.

പശുക്കള്‍ക്ക് രാഷ്ട്രമാതാ പദവി കിട്ടുന്നത് വരെ ഗോരക്ഷയ്ക്കായുള്ള യുദ്ധം അവസാനിക്കില്ലെന്നും രാജസിങ് പറഞ്ഞു. തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയാണ് ഇയാള്‍. സംസ്ഥാനങ്ങളിലും പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങണം നിയമം കര്‍ക്കശമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു.

പശുക്കള്ളന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇടപെടുന്നത്. പശുക്കടത്തുകാര്‍ ഗോരക്ഷകരെ കൊല്ലുമ്പോള്‍ അവഗണിക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. വീഡിയോ സന്ദേശത്തിലാണ് എം.എല്‍.എയുടെ പരസ്യ വെല്ലുവിളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :