മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ്ഭാരത് പരാജയമോ? ഗ്രാമങ്ങളിൽ ശൗച്യാലയങ്ങൾ മാത്രം, വെള്ളമില്ല

2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. പദ്ധതിയുടെ കീഴിൽ 1.8 കോടി ചിലവഴിച്ച് രാജ്യത്ത് ഉടനീളം ശൗച്യാലയങ്ങളും നിർമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാ

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 30 മെയ് 2016 (15:45 IST)
2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി കേന്ദ്ര നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. പദ്ധതിയുടെ കീഴിൽ 1.8 കോടി ചിലവഴിച്ച് രാജ്യത്ത് ഉടനീളം ശൗച്യാലയങ്ങളും നിർമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.

വെള്ളമില്ലാതെ ശൗച്യാലയം ഉപയോഗിക്കാൻ കഴിയില്ല. വീടികളിൽ 50 ശതമാനം വീടുകളിലും വെള്ളമില്ല. ഈ സാഹചര്യത്തിൽ ഉയർന്നു വരുന്ന ചോദ്യമിതാണ്- കെട്ടിടത്തിന്റെ നിലവിലുള്ള സാഹചര്യം മാറുകയാണ്. ശൗച്യാലയം പണികഴിച്ചതിന് ഏതാണ്ട് ഒന്നൊന്നര വർഷത്തിനു ശേഷം ആവശ്യമായ വിലയിരുത്തലുകൾ സർക്കാർ നടത്തേണ്ടതാണെങ്കിലും സമഗ്രമായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ലാത്തത് എന്തുകൊണ്ടാണ്?.

അതേസമയം, നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഈ വർഷമാദ്യം 'സ്വച്ഛ് ഭാരത് സ്റ്റാറ്റസ് റിപ്പോർട്ട്' പുറത്ത്‌വിട്ടിരുന്നു. മാലിന്യ ജലത്തിന്റെ ഉപയോഗം, ഡ്രെയിനേജ് ആശങ്കകൾ എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

എൻ എസ് എസ് ഒയുടെ റിപ്പോർട്ട് പ്രകാരം 44.4 ശതമാനം ഗ്രാമങ്ങളിലും ജല മാലിന്യ സംസ്കരണത്തിന് യാതോരു ക്രമീകരണങ്ങളുമില്ല. ഗ്രാമങ്ങളിലെ കക്കൂസുകളിൽ നിന്നുമാണ് കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളുന്നത്. ഗ്രാമവാസികൾക്ക് വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ല. ശൗച്യാലയം ഉണ്ടെങ്കിലും ഉപയോഗപ്രദമാക്കാനുള്ള ജല സൗകര്യമില്ലാത്തതിനാലാണ് മാലിന്യങ്ങൾ ഇത്തരത്തിൽ കുന്നുകൂടുന്നത്.


ഈ പ്രശ്നങ്ങൾ നിലനിൽക്കവെ, ലോകബാങ്കിൽ നിന്നും എകദേശം1. 5 ബില്യൺ ഡോളർ ഈ പദ്ധതിക്കായി കടമെടുത്തിരിക്കുന്നുവെന്നും, അതിനാൽ വരും ദിവസങ്ങളിൽ വിദഗ്ധമായ പഠനം നടത്തുമെന്നും എൻ ഐ റ്റി ഐയിലെ ഉപദേശകനായിരുന്ന അശോക് കുമാർ ജെയിൻ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :