ഡൽഹിയിൽ രണ്ട് പിഞ്ചുകുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായി

മാനഭംഗം , ഡല്‍ഹി , പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
ന്യൂഡൽഹി| jibin| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (13:33 IST)
ഡല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി രണ്ടര, അഞ്ച് വയസു പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി.
ഗുരുതരമായ പരുക്കുകളേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ നംഗ്ലോയിലും ആനന്ദ് വിഹാറിലുമാണ് കുഞ്ഞുങ്ങള്‍ പീഡനത്തിന് ഇരയായത്.

പടിഞ്ഞാറൻ ഡൽഹിയിലെ നാൻഗ്ലോയി പ്രദേശത്തു നിന്നും രണ്ടരവയസുള്ള കുട്ടിയെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ തട്ടികൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. പിന്നീട് അടുത്തുള്ള പാർക്കിൽ കുട്ടിയെ ഉപേക്ഷിച്ച്
യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. അമിതമായി രക്തംവാർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അയല്‍ക്കാര്‍ കാണുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തില്‍ ഈസ്റ് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയിലെ അഞ്ചു വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ്
മാനഭംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് കൂട്ടിക്കൊണ്ടു പോയി കൂട്ടുകാരുമൊത്ത് മാനഭംഗപ്പെടുത്തുയായിരുന്നു. ആനന്ദ് വിഹാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :