അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇന്ന്

സിബിഎസ്ഇ ,  സുപ്രീം കോടതി , അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ , ചോദ്യപേപ്പര്‍ ചോര്‍ച്ച
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (11:22 IST)
നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കണമോയെന്ന കാര്യത്തിലായിരിക്കും സുപ്രീം കോടതി തീരുമാനമെടുക്കുന്നത്.

രണ്ടായിരം സീറ്റുകളിലേയ്ക്കായി 6.3ലക്ഷം കുട്ടികളാണ് സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരിക്കുന്നത്. പുനര്‍പരീക്ഷ നടപടിക്രമങ്ങള്‍ക്ക് മൂന്ന് മാസമെങ്കിലും വേണമെന്നതിനാല്‍ കോടതി വിധി തുടര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതിലൂടെ ഒരു വിദ്യാര്‍ത്ഥിക്കെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫലം റദ്ദാക്കുമെന്നാണ് സുപ്രീംകോടതി സൂചിപ്പിച്ചിരുന്നത്.

മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ഹരിയാനയിലെ ഒരു സെന്ററിലാണ് ചോര്‍ന്നതായി കണ്ടെത്തിയത്. രൂപ് സിംഗ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യം കിട്ടിയതെന്ന് പറയുന്നു. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപിലൂടെയും എസ്എംഎസിലൂടെയും ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിംഗിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :