'ബിജെപി മഹാരാഷ്ട്രയുടെ ശത്രുക്കള്‍’

മുംബൈ| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (11:13 IST)
ബിജെപി മഹാരാഷ്ട്രയുടെ ശത്രുക്കളാണെന്ന് ശിവസേന. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളും - ബിജെപി സഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ ഈ ആഗ്രഹം തകര്‍ത്തവര്‍ മഹാരാഷ്ട്രയുടെ ശത്രുക്കളാണ്. സഖ്യം തകര്‍ത്തത് സംയുക്ത പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായ 105 ഓളം പേരെ അപമാനിക്കുന്നതിനു തുല്യമാണെന്നും ശിവസേനയുടെ മുഖപത്രമായ 'സമാന‘യുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഹിന്ദുത്വ ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുണ്ടായിരുന്ന 25 വര്‍ഷത്തെ സഖ്യത്തിന്റെ തകര്‍ച്ച ദൌര്‍ഭാഗ്യകരമാണ്. ബിജെപിയും മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം തകരാതിരിക്കുന്നതിന് ആത്മാര്‍ഥ ശ്രമം നടത്തിയിരുന്നു. അടുത്തത് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

ദൈവനിശ്ചമായിരിക്കും ഇനി നടക്കുക. എന്തു തന്നെയാണെങ്കിലും മഹാരാഷ്ട്രയുടെ ഭാവിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്രയുടെ ഭാവിയെക്കുറിച്ച് കോണ്‍ഗ്രസും നേതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശിവസേനയുടെ കാവിക്കൊടിക്കു കീഴില്‍ സംസ്ഥാനം സുരക്ഷിതമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :