ഭക്ഷണം നൽകിയില്ല; മകൻ അമ്മയെ തല്ലി കൊന്നു

  ശുക്രിബെൻ , ബച്ചുബായി , മകൻ , തല്ലി കൊന്നു
സൂറത്ത്| jibin| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (11:42 IST)
ഭക്ഷണം നല്‍കാത്തതിന് മകന്‍ അമ്മയെ അടിച്ചുകൊന്നു. ബിൽ (58) ആണ് മകന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം മുങ്ങിയ മുപ്പത്തഞ്ചുകാരനായ പങ്കജിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

വൈകുന്നേരം വീട്ടിലെത്തിയ പങ്കജ് ആഹാരം തരാന്‍ അച്ഛനായ ബച്ചുബായിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചെവിക്കൊള്ളാതിരുന്ന പങ്കജ് അച്ഛനെ അടിക്കാനും ചവിട്ടാനും തുടങ്ങി. ബച്ചുബായിയെ നിലത്തിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു കൊണ്ടിരിക്കെ ഓടിയെത്തിയ അമ്മ ഇടയ്ക്കു കയറി തടസം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതോടെ അവരുടെ നേരെയായി പങ്കജിന്റെ ആക്രമണം. തടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശുക്രിബെൻ ബോധരഹിതയായി നിലത്തു വീഴുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ശുക്രിബെന്നിനെയും പിതാവിനെയും ആശുപത്രിയില്‍ എത്തിച്ചത്.

അപ്പോഴേയ്ക്കും ശുക്രിബെൻ മരിച്ചിരുന്നു. ബച്ചുബായി ചികിത്സയിലാണ്. പങ്കജ് നേരത്തേ ഒരുയുവതിയെ വിവാഹം കഴിച്ചെങ്കിലും തൊഴിൽ രഹിതനാണ് എന്ന് മനസിലായതോടെ ഭാര്യ ബന്ധമുപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :